യുദ്ധം ആരംഭിച്ചിട്ട് 10 ദിവസം പിന്നിട്ടിരിക്കുകയാണ്. 10 ദിവസം മുമ്പ് എന്തായിരുന്നു ക്രൂഡ് ഓയിലിന്റെ വില? ഒരു ബാരലിന് 67 ഡോളർ ആയിരുന്നു. ഇപ്പോൾ എത്രയാണ് വില? 101 ഡോളറാണ്.
അതൊരു ചെറിയ വ്യത്യാസമാണോ? നോക്കൂ യുദ്ധം നടക്കുന്നത് ഇസ്രായേലിനും ഇറാനും ഇടയിലാണ്. അതങ്ങ് പശ്ചിമേഷ്യയിലാണ് നടക്കുന്നത്. നമ്മളെ അതെങ്ങനെ ബാധിക്കാനാണ് എന്നൊക്കെ കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് നോക്കൂ നമ്മുടെ അടുക്കളയിലേക്ക് ഈ യുദ്ധം കയറി വന്നിരിക്കുകയാണ്.
ഇപ്പോൾ പാചകവാതകം കിട്ടാനില്ല. ഉടൻ തന്നെ പാചകവാതകത്തിന്റെ വില വർദ്ധിക്കാൻ പോവുകയാണ്. പെട്രോളിന്റെ വില വർദ്ധിക്കാൻ പോവുകയാണ്. വാണിജ്യ സിലിണ്ടറുകൾ ഇപ്പോൾ വിതരണം ചെയ്യുന്നില്ല.
അടുത്ത ഒരാഴ്ചക്കുള്ളിൽ കേരളത്തിലെ മിക്കവാറും ഹോട്ടലുകളെല്ലാം പൂട്ടാൻ പോവുകയാണ്. പെട്രോളിന്റെയും പാചകവാതകത്തിന്റെയും ഒക്കെ വില വർദ്ധിച്ചാൽ പിന്നെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിക്കുമെന്ന കാര്യത്തിൽ എന്താ സംശയം?
ഇനി മറ്റൊരു വാർത്ത കൂടി സംഭവിച്ചിട്ടുണ്ട് കേട്ടോ. അത് അമേരിക്കൻ പ്രസിഡന്റായിട്ടുള്ള ഡൊണാൾഡ് ട്രംപിന്റെ ഒരു പ്രസ്താവനയാണ്. ഇന്നലെ അദ്ദേഹം സിബിഎസ് ന്യൂസിന് ഒരു അഭിമുഖം നൽകിയിട്ടുണ്ട്.
ആ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് യുദ്ധം ഏറെക്കുറെ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്. ഇപ്പോഴും അദ്ദേഹം ഇറാനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.
അവരുടെ നാവികസേനയെ ഇല്ലാതാക്കി കഴിഞ്ഞിരിക്കുന്നു. അവരുടെ വ്യോമസേനയെ തകർത്തിരിക്കുന്നു. അതുപോലെതന്നെ അവരുടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്നു കഴിഞ്ഞിരിക്കുകയാണ്. അവരുടെ മിസൈലുകൾ ലക്ഷ്യം കാണുന്നില്ല. അവരുടെ ഡ്രോണുകളെല്ലാം ചിതറിപ്പോയിരിക്കുകയാണ്.
ആ അർത്ഥത്തിൽ ഈ യുദ്ധം ഏറെക്കുറെ പൂർത്തിയായിരിക്കുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കഴിഞ്ഞയാഴ്ച പറഞ്ഞത് നാലോ അഞ്ചോ ആഴ്ചക്കുള്ളിൽ ഈ യുദ്ധം അവസാനിപ്പിക്കുമെന്നാണ്.
ഇന്ന് രാവിലെ എന്താണ് നമ്മൾ കേട്ട വാർത്ത എന്ന് പറയുന്നത്? ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലേക്ക് ഇറാൻ വീണ്ടും മിസൈൽ അറ്റാക്ക് നടത്തുന്നു. ബഹ്റൈനിലെ ഒരു പൗരൻ കൊല്ലപ്പെട്ടിരിക്കുന്നു.
ഡൊണാൾഡ് ട്രംപ് അക്ഷരാർത്ഥത്തിൽ കുടുങ്ങിപ്പോയിരിക്കുകയാണ്. കാരണം എന്താണ്? വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് അമേരിക്ക ഈ യുദ്ധത്തിലൂടെ പോകാൻ പോകുന്നത്.
പക്ഷേ ഇപ്പോൾ അമേരിക്ക നടത്തുന്ന ഈ ഇറാനെതിരായിട്ടുള്ള യുദ്ധമുണ്ടല്ലോ അവരെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നത്. ഒരർത്ഥത്തിൽ ഈ യുദ്ധത്തെ ഒരു സാമ്പത്തിക യുദ്ധമാക്കി മാറ്റിയിരിക്കുകയാണ്.
ഒരളവോളം അത് സാധ്യമായിരുന്നത് സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയൻ എന്നെന്നേക്കുമായി ഇല്ലാതായതോടുകൂടി അമേരിക്കയാണ് ഏകപക്ഷീയമായി ഈ ലോകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
അവർ ഒരു വലിയ സാമ്പത്തിക ശക്തിയാണ്. അവർക്ക് വലിയ രീതിയിൽ യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്. ആ മേഖലയിൽ വലിയ ഇൻവെസ്റ്റ്മെന്റ് നടത്താൻ കഴിയുന്നുണ്ട്.
നമുക്കറിയാമല്ലോ ഗൾഫ് രാജ്യങ്ങളാണ് ലോകത്തേക്ക് എണ്ണ വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. കുവൈറ്റ് ആയാലും ബഹ്റൈൻ ആയാലും ഖത്തർ ആയാലും ഒമാൻ ആയാലും സൗദി അറേബ്യ ആയാലും യുഎഇ ആയാലും നമ്മുടെ ഈ ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട എണ്ണ സ്രോതസ്സ് എന്ന് പറയുന്നത് ഗൾഫ് രാജ്യങ്ങളാണ്.
ആ രാജ്യങ്ങൾ നമ്മുടെ ഈ ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും എണ്ണ നൽകുമ്പോൾ ഒരു കരാർ അവർ മുന്നോട്ടുവെക്കാറുണ്ട്. ആ കരാർ എന്ന് പറയുന്നത് നിങ്ങൾ ഞങ്ങളുടെ കയ്യിൽ നിന്ന് എണ്ണ വാങ്ങിക്കോളൂ പക്ഷേ പകരം ഞങ്ങൾക്ക് തരേണ്ടത് അമേരിക്കൻ ഡോളർ ആയിരിക്കണം എന്നാണ്.
ആ അർത്ഥത്തിൽ അമേരിക്കയെ എണ്ണ നൽകിക്കൊണ്ട് അഥവാ അമേരിക്കൻ ഡോളറിന്റെ മൂല്യം ഉയർത്തിക്കൊണ്ട് ഗൾഫ് രാജ്യങ്ങൾ സംരക്ഷിക്കുമ്പോൾ തിരിച്ച് ഗൾഫ് രാജ്യങ്ങൾക്ക് എല്ലാ സുരക്ഷയും അമേരിക്ക ഉറപ്പാക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രത്യേകത.
നോക്കൂ ഇപ്പോൾ എന്താ സംഭവിച്ചിരിക്കുന്നത്? യുഎഇയുടെ പ്രതിനിധി ആവശ്യപ്പെട്ടിരിക്കുന്നു ഐക്യരാഷ്ട്രസഭയോട് എത്രയും പെട്ടെന്ന് ഈ യുദ്ധം അവസാനിപ്പിക്കണമെന്ന്.
ഇസ്രായേൽ അല്ല ഐക്യരാഷ്ട്രസഭയോട് ഈ ആവശ്യം ഉന്നയിച്ചത്. ഇറാൻ അല്ല ഐക്യരാഷ്ട്രസഭയോട് ഈ ആവശ്യം ഉന്നയിച്ചത്. മറിച്ച് യുഎഇയാണ് ഇപ്പോൾ ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ലോകത്തെ 20% എണ്ണ വ്യാപാരവും നടക്കുന്നത് ആ കപ്പൽ പാതയിലൂടെയാണ് കേട്ടോ. ഈ പറയുന്ന എല്ലാ ഗൾഫ് രാജ്യങ്ങളും അത് കുവൈറ്റ് ആണെങ്കിലും സൗദി ആണെങ്കിലും ഖത്തർ ആണെങ്കിലും ഒമാൻ ആണെങ്കിലും ഒക്കെ അവരുടെ എണ്ണ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഈ കപ്പൽ പാതയിലൂടെയാണ്.